Followers
About Me
My photo
ഓര്‍മ്മയില്‍ കാടുള്ള മൃഗം എളുപ്പം മെരുങ്ങില്ല. എന്‍റെ ഓര്‍മ്മയില്‍ കാടുണ്ട്‌. മലയാളം അദ്ധ്യാപകന്‍.മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റ് ആയിരുന്നു. കഥയും കവിതയും സിനിമയും എഴുതാന്‍ മോഹം. കൊത്തിമുറിച്ച ശില്പങ്ങള്‍ (കഥകള്‍-എഡിറ്റര്‍.) ആദ്യ പുസ്തകം. ഹരിതഭൂമിയോടു പ്രണയം. പുസ്തകം എന്‍റെ ശ്വാസകോശം. സൗഹൃദം എന്‍റെ വിശപ്പ്. യാത്രകള്‍ എന്‍റെ സ്വപ്നം.
സന്ദര്‍ശകര്‍
ജാലകം
Friday, 28 February 2014

ബുദ്ധനും ആട്ടിൻ കുട്ടിയും ചെന്നായും


പുഴയോരത്തു കൂടി നടക്കുകയായിരുന്ന
 ആട്ടിൻ കുട്ടിയുടെ മുൻപിൽ
 അവിചാരിതമായ ചെന്നുപെട്ട                                                                                                                        ചെന്നായ ഒന്നു പകച്ചു.                                                                                                                                  തലമുറകളായി പേറി നടക്കുന്ന
 കുറ്റബോധം അവന്റെ തലയ്ക്ക് തട്ടി.
 ചതിയുടെ വംശത്തിനായി
 മാപ്പു പറയാൻ തുടങ്ങവേ 
ആട്ടിൻ കുട്ടി പറഞ്ഞു. 
ബുദ്ധന്റെ സവിധത്തിലേക്കുള്ള 
വഴിയിലൂടെയാണ് എന്റെ യാത്ര. 
വേണമെങ്കിൽ
 നീയിട്ടിരിക്കുന്ന കുപ്പായം
 നിന്റേതു തന്നെയെങ്കിൽ 
എന്റെ കൂടെ വരാം 
തന്റെ വെളുത്ത ശരീരം
 ഒരു തിടുക്കവുമില്ലാതെ
 ചലിപ്പിച്ച് അവൾ മുന്നോട്ടു നടന്നു. 
ചെന്നായുടെ കാലുകൾ പതിയെ തരിക്കാൻ തുടങ്ങി